കണ്ണുകൾ ചുവന്നു ഞരമ്പുകൾ വലിഞ്ഞു. കയ്യിലുള്ള പേപ്പറുകള്‍ മുന്നിലേക്ക് പരത്തിയെറിഞ്ഞയാൾ കൈമുഷ്ടി മേശയില്‍ ആഞ്ഞടിച്ച് ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റ് പറഞ്ഞു.
"നിനക്കറിയില്ലേ എനിക്ക് നോമ്പാണെന്ന്... ഐ സേ ഗെറ്റൗട്ട്"
മേശക്ക് മുകളിൽ വിശുദ്ധ ഖുർആനും വെള്ള മുത്തുകള്‍ കോര്‍ത്ത തസ്ബീഹും അയാളെ നോക്കി ചിരിക്കുന്നു. നോമ്പ് കാലത്തെ പകലാണ്. മുന്നില്‍ നോമ്പ് തലയില്‍ കയറിയ മുസ്ലിം...
വിശുദ്ധ സുന്ദരമായ റമദാൻ. കൈകൾ പരസ്പരമറിയാത്തത്ര വിശാലമായ കൊടുക്കൽ വാങ്ങലുകൾ. മനുഷ്യ മനസ്സുകള്‍ ഒരു കുഞ്ഞിന്റെ മനംപോലെ സാന്ദ്രമാകുന്ന ദിനങ്ങൾ, പ്രാർത്ഥന നിര്‍ഭരമായ യാമം. എങ്ങും സമാധാനം. സന്തോഷം. തീന്‍ മേശയിലെ പങ്കുവെക്കലുകൾ, ഭക്തി സാന്ദ്രമായ നമസ്കാരങ്ങൾ, ഖിറാഅത്ത്, ദിക്ർ.
പക്ഷേ, ആ ഉദ്യോഗസ്ഥൻ...!
നിലത്ത് ചിതറി കിടക്കുന്ന പേപ്പറുകള്‍ വേദനയോടെ പെറുക്കിയെടുത്ത് രവി തിരിഞ്ഞ് നടക്കുമ്പോൾ അവന്‍ പതിയെ ചൊല്ലി.
"ഇന്നീ സാഇമുൻ... ഇന്നീ സാഇമുൻ".

No comments:
Post a Comment